Wednesday, December 31, 2008

വാക്കുകള്‍

വാക്കുകള്‍ നുകങ്ങളാണ്‌,
രണ്ട്‌ കാലിലും നാല്‌ കാലിലും
നിവര്‍ന്ന്‌ നില്‍ക്കുന്നഅക്ഷരങ്ങളുടെ മുതുകില്‍.

വാക്കുകള്‍
പൊട്ടക്കിണറ്‌ പോലെ.
കുരുടണ്റ്റെ വഴിയില്‍ അത്‌
അഗാധതയിലേക്കുള്ള ഒരു വീഴ്ചഒളിച്ചുവെക്കുന്നു.
പക്ഷെ,അതിണ്റ്റെ ആഴമളക്കാന്‍ ശ്രമിക്കരുത്‌.

വാക്കില്‍
ഒരു ഒറ്റുകാരന്‍ മറഞ്ഞിരിപ്പുണ്ട്‌,
ഒരിര പതുങ്ങിയിരിപ്പുണ്ട്‌.

വാക്കുകള്‍
കവിയ്ക്‌ അത്താണിയാണ്‌,
വായനക്കാരന്‌ ചുമടും.

വാക്കുകള്‍
കവിയ്ക്‌ സ്വപ്നം കണ്ടുറങ്ങാന്‍ വെല്‍ വെറ്റ്‌ മെത്ത പോലെ,
കവിതയ്ക്‌ തല തല്ലിക്കരയാന്‍മീസാന്‍ കല്ല്‌ പോലെ.

വാക്കുകള്‍
വഴുതുന്ന നിലം പോലെ
കവിയുടെ പാതയില്‍
‍ഇടറുന്ന പാദങ്ങള്‍ക്ക്‌ കീഴില്‍.

ഞാനെഴുതുമ്പോള്‍
വാക്കുകള്‍
‍വക്ക്‌ പൊട്ടിയ കലം പോലെ.

Thursday, December 25, 2008

നേരം

ഓരോന്നിനുംഅതിണ്റ്റേതായ നേരമുണ്ട്‌.
മുട്ടയ്ക്കുള്ളില്‍ വളര്‍ച്ചയെത്തുന്ന കോഴിക്കുഞ്ഞിനറിയാം
തോട്‌ പൊട്ടിച്ച്‌ ലോകത്തിണ്റ്റെ വിശാലതയിലേയ്ക്‌ഉറ്റുനോക്കേണ്ട നിമിഷം.
അടയിരിക്കുന്ന തള്ളക്കോഴിയുംആ നിമിഷത്തിണ്റ്റെ വിളി കേള്‍ക്കും.

വിരിയാന്‍ വെമ്പിനില്‍ക്കുന്ന മൊട്ടിനറിയാം
പൊട്ടിവിരിയേണ്ടുന്ന ആ നിമിഷം.
നേരമെത്തുമ്പോള്‍
ജൈവബന്ധങ്ങള്‍ അറുത്ത്‌പൂവിന്‌ കൊഴിഞ്ഞേ തീരൂ.
കവിത മുളപൊട്ടുന്ന നിമിഷത്തിണ്റ്റെ വിളി കേള്‍ക്കുന്നവനാരോഅവന്‍ കവി.

നേരമല്ലാത്ത നേരത്തായാല്‍
നേരും നേരമ്പോക്കാവുംചിലപ്പോള്‍ നെറികേടും.

ഓരോന്നിനുംഅതിണ്റ്റേതായ നേരമുണ്ട്‌.
പക്ഷെ അത്‌ പഞ്ചാംഗത്തില്‍ തേടരുത്‌
നിരത്തിയ കവിടിയില്‍ തെളിയില്ല.

Saturday, December 13, 2008

ഇടനാഴികള്‍

വീടിന്‌ ഇടനാഴികള്‍ വേണം.
അടുക്കളയ്ക്‌ ഉമ്മറത്തേയ്ക്‌ നടക്കാന്‍,
കിടപ്പുമുറിയ്കും ഭക്ഷണമുറിയ്കുംരുചികള്‍ പങ്ക്‌ വെയ്കാന്‍.

ഇല്ലെങ്കില്‍ ഇരിപ്പുമുറി വളര്‍ന്ന്‌അടുക്കളയെ വീര്‍പ്പുമുട്ടിക്കും.
'ജിങ്കിള്‍ബെല്‍... ' 'രതിസുഖസാരേ.. 'യില്‍അപശ്രുതിയാകും.
വാക്കായ്‌ പൊട്ടിവിരിയാത്ത സത്യങ്ങള്‍മോക്ഷം കിട്ടാതലയും.
അടുക്കളക്കോലായില്‍ പരദൂഷണം കൂട്ടി മുറുക്കിയതിണ്റ്റെ ചെറുമണം
വഴിതെറ്റി അരുതാത്തിടത്തെത്തും.

ഇടനാഴിയുടെ ചൂലിന്‍ തുമ്പെത്താത്ത മൂലയില്‍ അടിഞ്ഞുകിടപ്പുണ്ട്‌;
ആദ്യചുംബനത്തിണ്റ്റെ ഇളനീര്‍മധുരം,
ഒരാലിംഗനത്തിണ്റ്റെ ആലസ്യം
അടക്കിയ ഒരു തേങ്ങല്‍.
എന്നോ കേട്ട്‌ മറന്ന ഒരു രഹസ്യ കാമുകണ്റ്റെ
പതിഞ്ഞ പാദപതനം,
ഉടഞ്ഞ കുപ്പിവളകളുടെ സീല്‍ക്കാരം.

വീടിന്‌ഇടനാഴികള്‍ വേണം.

Tuesday, December 9, 2008

എണ്റ്റെ കവിത

ചിത്രശലഭത്തിണ്റ്റെ അറ്റുപോയ ചിറകാണെണ്റ്റെ പ്രണയം;
ഒഴുക്കില്‍നിന്ന്‌ വേര്‍പെട്ടുപോയ നീര്‍ച്ചാല്‍.
കുള്ളണ്റ്റെ വാനമോഹം,
മന്തുകാലിണ്റ്റെ മോഹവേഗം.

പശിയടങ്ങിയവണ്റ്റെ പഴമ്പാട്ടാണെണ്റ്റെപ്രണയം.

ഇതുതന്നെ എണ്റ്റെ കവിതയും.

Friday, November 28, 2008

അവള്‍

അലാറമായി ഉണര്‍ന്ന്‌
കട്ടന്‍ ചായയായ്‌ തിളച്ച്‌
പാത്രങ്ങളായ്‌ കലമ്പി
ചൂലായ്‌ തൂത്ത്‌
വിഭവങ്ങളായ്‌ നിരന്ന്‌
സോപ്പ്‌പൊടിയായ്‌ പതഞ്ഞ്‌
ഈറന്‍ തുണിയായ്‌ വിതുമ്പി
മെത്തയായ്‌ വഴങ്ങി,

വീണ്ടും....

Tuesday, November 18, 2008

ബ്ളേഡ്‌

അച്ചടക്കമില്ലാതെ മുളയ്ക്കുന്ന രോമങ്ങള്‍ കളയാനുള്ള ഛേമായ ഒന്നല്ല ബ്ളേഡ്‌;
തൂക്കിയിട്ട തുകല്‍ വാറില്‍ തേച്ച്‌ മൂര്‍ച്ച കൂട്ടുന്നഒരോര്‍മ്മയാണ്‌ അതെങ്കിലും.

ബ്ളേഡില്‍ ഒരു സ്വപ്നമുണ്ട്‌,
ആര്‍ത്തലയ്ക്കുന്ന ജീവിതത്തിരമാലകളെമുറിച്ചുകടക്കുന്നതിനെക്കുറിച്ചുള്ളത്‌.
*കവിളിണ്റ്റെ മിനുപ്പില്‍ ഒരു തലോടല്‍;
ആനന്ദത്തിലേക്കുള്ള്‌ ഒരു ബൈക്ക്‌ യാത്ര;
ക്ഷണത്തിനുള്ള അംഗീകാരം;
ബ്ളേഡ്‌ ഒരു വാഗ്ദാനമാണ്‌.

ഒത്തുതീര്‍പ്പില്ലാത്ത വിധേയത്വത്തിണ്റ്റെ മിനുപ്പില്‍എത്ര സുഗമം അതിണ്റ്റെ ഒഴുക്ക്‌. നിഷേധത്തിണ്റ്റെ മുടിക്കെട്ടുകളെ അത്‌കടയോടെ അറുത്തുമാറ്റുന്നു.
സമ(?)വാക്യത്തിലെ പിഴവുകളില്‍
ധാരണാതലത്തിലെ ചതിക്കുഴികളില്‍
‍നിര്‍മ്മമം അതിണ്റ്റെ കണിശത.
ധിക്കാരത്തിണ്റ്റെ രക്തമോടുന്ന ധമനികളില്‍മൂര്‍ച്ചയുള്ള ഒരു ചുംബനം.
ബ്ളേഡില്‍ ഒരു താക്കീതുണ്ട്‌.

* ക്ഷൌരസംബന്ധിയായ നിരവധി പരസ്യചിത്രങ്ങള്‍ ഓര്‍ക്കുക.